തടവുകാരൻ
വേലിയേറ്റ സമയത്ത്
പറവയായ് മാറുന്ന
ഒരു മത്സ്യമുണ്ടത്രേ
ആഴക്കടലിൽ !!!
അതായിരുന്നെങ്കിൽ ....
പിടയ്ക്കുന്ന ഉൾത്തുടിപ്പുകളോടെ,
പരിഹസിക്കുന്ന
വലക്കണ്ണികളെ നോക്കി
നെടുവീർപ്പുകൾ അഴിച്ചു വയ്ക്കുമ്പോൾ
സാക്ഷിയാവുന്നത്
നക്ഷത്രങ്ങൾ മാത്രം ...
അലിഞ്ഞു തീരുന്ന നിമിഷങ്ങളൊന്നിൽ
ഞാനും ഇല്ലാതാവും....
പിന്നെ ആത്മാവില്ലാത്ത ദേഹം
ഏതെങ്കിലുമൊരു പ്രാണൻറെ
വിശപ്പാറ്റും ..
കടലിൻറെ മടിയിൽ
സ്വയംമറന്നൊഴുകാൻ
ഇനിയില്ല രാപ്പകലുകൾ ..
രക്ഷപ്പെടാനുള്ള
ഈ പിടച്ചിൽകണ്ട്
വലക്കണ്ണികളുടെ നിത്യത്തടവുകാരനായ
അയാൾക്ക് ചിരിയടക്കാൻ
കഴിഞ്ഞില്ല ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Comments